Wednesday, 8 April 2015


അഞ്ചുമുക്കില്‍ മുഹമ്മദിന്റെയും തിത്തിയുമ്മയുടെയും മകനായി 1967 ല്‍  രണ്ടത്താണിയില്‍ ജനിച്ചു,
സാമ്പത്തിക പ്രയാസം കാരണം രണ്ടത്താണി യൂപിസ്കൂളില്‍  ആറാം ക്ലാസ്സ്‌ പഠനം നിര്‍ത്തി ഉപ്പയെ കച്ചവടത്തില്‍ സഹായിക്കാന്‍ തുടങ്ങി
സ്വന്തമായി എന്തെങ്കിലും അദ്വാനിച്ചുണ്ടാക്കിയാല്‍ മാത്രമേ സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റൂ എന്ന തിരിച്ചറിവാണ് 1980 ല്‍ തന്‍റെ  13)൦ വയസ്സില്‍   ബോംബെ  പട്ടണത്തില്‍ ചെന്നെത്തിയത്
1981 ല്‍ ബോംബെ യില്‍ നിന്നും  തിരിച്ചെത്തി സ്വന്തായി രണ്ടത്താണിയില്‍ ഒരു   കച്ചവടം ആരംഭിച്ചു  ആ അനുഭവ സമ്പത്ത് പുതിയ ഒരു വഴി തിരിവിലേക്ക് വെളിച്ചം വീശി

അറിവില്ലാത്തവന് മുന്നോട്ട് പോകാന്‍ പ്രയാസമാണെന്നുള്ള തിരിച്ചറിവ് ഹംസയെ  വീണ്ടും പത്താം ക്ലാസ്സ്‌ തുല്ല്യത പഠനത്തിനു പ്രേരിപ്പിച്ചു.
ജീവിത പ്രയാസങ്ങള്‍ക്ക് നടുവില്‍ 1986 ല്‍  ഉമ്മയുടെ മരണം മാനസികമായി തകര്‍ത്തി  പക്ഷെ  മാതാപിതാക്കളെ സംരക്ഷിച്ചവരാരും പരാജയപ്പെടുകയില്ല എന്ന ആത്മ വിശ്വാസം കൈമുതലാക്കി ഹംസ  മുന്നോട്ടു കുതിച്ചു,

അങ്ങിനെ ടെക്നിക്കല്‍ മേഘലയായ   റേഡിയോ,  ടീവി,  ഫ്രിഡ്ജ്‌,  ഏസി  എന്നിവയിലേക്ക് കടന്നു  രണ്ടത്താണി യില്‍ തന്നെ ബ്രൈറ്റ് ഇലക്ട്രോണിക്സ് എന്ന പേരില്‍  ഒരു സര്‍വീസ് ഷോ റൂം തുറന്നു പ്രവര്‍ത്തിപ്പിച്ചു
താന്‍ നേടിയ അനുഭവ സമ്പത്ത് മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ രണ്ടത്താണി യില്‍ തന്നെ 1988 ല്‍  ഒരു ഇന്‍സ്റ്റിറ്റ്യൂട്ടും  ആരംഭിച്ചു
പഠനത്തോടുള്ള  ആഗ്രഹം ഇവിടെയും അവസാനിച്ചില്ല  ഇന്ത്യയിലുടനീളം  യാത്ര ചെയ്തു  തുടര്‍ന്ന് പല ഡിഗ്രി കോഴ്സുകളും ഹംസ  പഠിചെടുത്തു.   
1990 ല്‍  വിവാഹിതരായി   കോട്ടക്കല്‍ പറപ്പൂരില്‍ നിന്നും , ഭാര്യ സഫിയ,

ജീവിത ചെലവു  ഏറിയതിനാല്‍ 1990 ഡിസംബര്‍ അവസാനം സൗദി അറേബിയ യിലേക്ക് പുറപ്പെട്ടു  രണ്ടത്താണി യിലെ ടെക്നിക്കല്‍ സ്ഥാപനം   ഓടായപുറത്തു ഫൈസല്‍ അബ്ദുള്ളയെ ഏല്‍പിച്ചു.
ഗള്‍ഫില്‍ യുദ്ദം തുടങ്ങിയ കാലം, സദ്ദാം ഹുസൈന്‍  കുവൈത്ത് കീയടക്കുന്ന മാസം, അമേരിക്കന്‍ പട്ടാളം സൗദിയില്‍ തമ്പടിച്ചു,  തലക്കു മീതെ മിസ്സൈലുകള്‍ ചീറിപ്പായുന്ന സമയം ........

ഇല്ല പതറിയില്ല ആത്മ വിശ്വാസം കൈമുതലാക്കി പിടിച്ചു നിന്നു,  വിദേശികള്‍ ഒരു പാട്  ജീവനും കൊണ്ടോടി ആയതിനാല്‍  ജോലി അവസരങ്ങളും പെരുകി,  

ജപ്പാനിലെ കേഷിയോ കമ്പ്യൂട്ടര്‍  കമ്പനിയുടെ  സൗദി ബ്രാഞ്ചില്‍ നല്ലൊരു  എഞ്ചിനീയറായി  ജോലി ലഭിക്കുകയും തുടര്‍ന്ന് ബെസ്റ്റ്  എഞ്ചിനീയര്‍ ക്കുള്ള അവാര്‍ഡുകളും പ്രൊമോഷനും ലഭിച്ചു.
ബ്രിട്ടീഷ്‌കാരുടെയും ജപ്പാനികളുടെയും കീഴില്‍ ലഭിച്ച ഡിജിറ്റല്‍ ഇലക്ട്രോണിക്സില്‍  നല്ല ട്രെയിനിംഗ് ക്ലാസ്സുകളും പരിജയ സമ്പത്തും ഇന്നത്തെ ആധുനിക ടെക്നോളജിയിലേക്കുള്ള  കടന്നു വരവായിരുന്നു.
കുടുംബവുമൊന്നിച്ചുള്ള പ്രവാസ ജീവിതം സന്തോഷം നിറഞ്ഞതും എട്ടു വര്‍ഷം കൊണ്ട് കുടുമ്പത്തിലെ ഒരു പാട് ആളുകള്‍ക്ക് സൗദിയില്‍ ജോലി നേടിക്കൊടുക്കാനും സാദിച്ചു.

പ്രവാസ ജീവിതമാവസനിപ്പിച്ചു നാട്ടില്‍ തന്നെ ഒരു ബിസിനസ്‌ തുടങ്ങാനുള്ള മോഹവുമായി തിരിച്ചെത്തിയപ്പോളറിയുന്നു തന്‍റെ പ്രിയപ്പെട്ട പിതാവിന് കാന്‍സര്‍ രോഗമാണെന്നും രക്ഷപെടുത്താന്‍ കഴിയില്ലെന്നും,
പക്ഷെ അവിടെയും പതറിയില്ല മാതാപിതാക്കളെ സംരക്ഷിച്ചവരാരും പരാജയപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവോടെയും ഉമ്മയുടെ അന്നത്തെ പട്ടിണി മരണവുമോര്‍ത്തു  ഉപ്പയെ ശരിക്കും ചികിത്സിച്ചു  പക്ഷെ ആ ഉയര്‍ച്ച അനുഭവിക്കാന്‍ കഴിയാതെ പ്രിയപ്പെട്ട ഉപ്പയും 1998 ല്‍  മരണപ്പെട്ടു.

കയ്യിലുണ്ടായിരുന്ന അല്‍പം മാത്രം ബാക്കിയുള്ള പണവുമായി കോട്ടക്കലില്‍  മൊബൈല്‍ ഫോണുമായി ബന്തപ്പെട്ട ഒരു ഷോപ്പ് ഹംസയും ഭാര്യ സഫിയയും ചേര്‍ന്ന് തുടങ്ങി,
മൊബൈല്‍ ഫോണുകളുടെ വളര്‍ച്ച പെട്ടന്നായിരുന്നു  ആയതിനാല്‍ കയ്യിലുള്ള അറിവ് പോര എന്ന് മനസ്സിലാക്കി  ബാങ്കളുര്‍, ബോംബെ ,ഡല്‍ഹി എന്നിവിടങ്ങളില്‍ പോയി  പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിലും പഠിക്കുന്നതിലും ആവേശം കണ്ടെത്തിയ ഹംസ ഇന്ത്യയിലെ പഠനം മതിയാവുകയില്ല എന്ന് തിരിച്ചറിഞ്ഞു  വിദേശങ്ങളിലേക്ക് പറന്നു.

സൗദി അറേബ്യ,UAE,  ഖത്തര്‍ , മെക്കാഉ, ശ്രീലങ്ക , ഇന്തോനേഷ്യ,        തായിലാന്‍ഡ്‌, ചൈന, ഹോങ്കോന്ഗ്, മലേഷ്യ, സിങ്കപ്പൂര്‍, ജപ്പാന്‍,  ഫ്രാന്‍സ്, ഹോലണ്ട്,  ജര്‍മ്മനി,  സ്വിറ്റ്സര്‍ലന്‍ഡ്,  ആഫ്രിക്കയിലെ ടുണീഷ്യ എന്നീ രാജ്യങ്ങള്‍  സന്തര്‍ശിച്ചു  ആധുനിക സാങ്കേതിക വിദ്ദ്യ എങ്ങിനെ സാധാരണക്കാരില്‍ എത്തിക്കാം എന്ന് പഠിക്കുകയും  അവിടെ നിന്നും പല കോഴ്സുകളും കരസ്ഥമാക്കി.
കോട്ടക്കലില്‍   ബ്രിട്കോ & ബ്രിഡ്കോ എന്ന പേരില്‍ ആരംഭിച്ച  സ്ഥാപനം ഇന്ത്യയിലുടനീളം നെറ്റ് വര്‍ക്ക്‌ തുടങ്ങുകയും ഡല്‍ഹിയിലും   ദുബായിലും  ഓരോ കോര്‍പ്പറേറ്റ്  ബ്രാഞ്ചുകള്‍  ആരംഭിക്കുകയും ചെയ്തു.

ഇത്രയും കാലത്തിനിടക്ക് ബ്രിട്കോ ആന്‍ഡ്‌ ബ്രിഡ്കോ എന്ന സ്ഥാപനത്തിലൂടെ  പതിനായിരത്തില്‍ അതികം ആളുകള്‍ക്കും ഹംസയുടെ  ബന്തുക്കള്‍ക്കും നല്ല  ജോലി നേടിക്കൊടുക്കാന്‍ ഹംസക്കും തന്‍റെ സ്ഥാപനത്തിനും  കഴിഞ്ഞു.
തന്‍റെ ഈ 17 വര്‍ഷത്തെ പരിജയ സംബത്തിലൂടെ നേടിയ അറിവുമായി 1200 ല്‍ അധികം ബോധവല്‍ക്കരണ ക്ലാസുകള്‍ വിവര സാങ്കേതിക വിദ്ദ്യയുടെ ധുരുപയോകം എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്ദ്യര്തികള്‍ക്കും ഹംസ നല്‍കിക്കഴിഞ്ഞു,
ഇന്ത്യ യുടെ തലസ്ഥാനമായ ന്യൂഡല്‍ഹി യില്‍ നാഷണല്‍ സെക്കുരിട്ടി ഗാര്‍ഡിലെ   ഉയര്‍ന്ന പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കും കേരളത്തിലെ വിവിത ജില്ലകളിലെ ട്രാഫിക്‌ പോലീസ് പ്രൊഫഷനല്‍സിനും മലപ്പുറം ജില്ലയിലെ
സൈബര്‍ സെല്‍ ഉദ്ദ്യോഗസ്ഥര്‍ക്കും താന്‍ പഠിച്ചെടുത്ത വിദ്ദ്യകള്‍ പകര്‍ന്നു കൊടുക്കാന്‍ സാദിച്ചു.

IT MISUSE എന്ന ഈ  മേഗലയെപറ്റി കൂടുതല്‍ അറിയാനും പഠിക്കാനും ചെന്നതിയത് ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യുനിവേര്‍സിറ്റിയിലും കേംബ്രിഡ്ജ്  യുനിവേര്‍സിറ്റികളിലുമാണ്  അവിടെയോന്നും തന്‍റെ വിഷയം സാദ്യമല്ലെന്ന്  മനസ്സിലാക്കി മടങ്ങി,
അങ്ങിനെ 2012 ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ യുനിവേര്സിറ്റിയില്‍ നിന്നും ICT അഥവാ ഇന്ഫോര്‍മശന്‍ കമ്മ്യൂണിക്കേശന്‍ ടെക്നോളജിയില്‍ ബിരുതാനന്തര ബിരുതം കരസ്ഥമാക്കി,
തുടര്‍ന്ന് തന്‍റെ ഏറെ ക്കാലത്തെ സ്വപ്നമായിരുന്നു  ഒരു ഒരു PHD, അങ്ങിനെ  IT MISUSE എന്ന വിഷയം റിസര്‍ചായി തിരഞ്ഞെടുത്തു അമേരിക്കയിലെ കാലിഫോര്‍ണിയ യുനിവേര്‍സിറ്റിയില്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു,

അന്ന് മുതല്‍ ഇന്ന് വരെ IT MISUSE എന്ന് ഇന്റര്‍നെറ്റില്‍ ലോകത്തുനിന്ന് എവിടെ നിന്നും പരിശോദിച്ചാല്‍ പോലും  കാണുന്നത് ഹംസ അഞ്ചുമുക്കില്‍ എന്ന നാമം മാത്രമാണ്,
അങ്ങിനെ 2015 January 15 നു IT MISUSE എന്ന പേരില്‍ കാലിഫോര്‍ണിയ യുനിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടരേറ്റ് പദവി നല്‍കി ആദരിച്ചു.
ഇരുപതില്‍ പരം  രാഷ്ട്രങ്ങള്‍ പിന്നിട്ട ഹംസ  തന്‍റെ  യാത്രാനുഭവങ്ങള്‍  വിവിത TV ചാനലുകളിലൂടെ പൊതു സമൂഹത്തിനു എത്തിക്കുകയും ധാരാളം സാമൂഹ്യ പ്രവര്‍തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുകായും ചെയ്യുന്നു. ഹംസ അഞ്ചുമുക്കില്‍, രണ്ടത്താണി.

No comments:

Post a Comment

SOLAC - Solar Air Conditioner

SOLAC - Solar Air Conditioner “SOLAC” GRID TIE SOLAR A/C STABILIZER; (SIMPLY A SOLAR AIR CONDITIONER) This is a first-of-its-kind e...